ഇസ്ലാം ഉപേക്ഷിച്ചതിന് സുഡാനിൽ നാല് ക്രിസ്ത്യാനികൾ അറസ്റ്റിൽ

Sudan - ഇസ്ലാം ഉപേക്ഷിച്ചതിന് സുഡാനിൽ നാല് ക്രിസ്ത്യാനികൾ അറസ്റ്റിൽ

പടിഞ്ഞാറൻ സുഡാനിലെ സെൻട്രൽ ഡാർഫൂർ സ്റ്റേറ്റിൽ നാല് ക്രിസ്ത്യാനികളെ ഇസ്‌ലാമിക വിശ്വാസം ഉപേക്ഷിച്ചുവെന്നാരോപിച്ച്‌ ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തു, സലിംഗെയിലെ സുഡാനീസ് ബാപ്റ്റിസ്റ്റ് ചർച്ചിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത് . ജൂലൈ 5 ന് ജാമ്യത്തിൽ പുറത്തിറങ്ങുന്നത് ഇവർ തടവിലായിരുന്നതായി പ്രാദേശിക മാധ്യമമായ സുഡാനിയ 24 റിപ്പോർട്ട് ചെയ്തു . ബാദർ എൽ ഡീൻ ഹാറൂൺ അബ്ദുൽ ജബാർ, അദ്ദേഹത്തിൻ്റെ സഹോദരൻ മുഹമ്മദ് ഹാറൂൺ അബ്ദുൽ ജബാർ, താരിഖ് ആദം അബ്ദല്ല, മൊർത്താദ ഇസ്മായിൽ എന്നിവരാണ് ഇസ്‌ലാമിൽ നിന്ന് പരിവർത്തനം ചെയ്തതിനെത്തുടർന്ന് അറസ്റ്റിലായത്.

1991ലെ സുഡാനിലെ ക്രിമിനൽ കോഡിലെ ആർട്ടിക്കിൾ 126 പ്രകാരം വിശ്വാസത്യാഗം ആരോപിച്ചാണ് തങ്ങളെ അറസ്റ്റ് ചെയ്തതെന്ന് ഇവർ പറഞ്ഞു. 2019 സെപ്റ്റംബറിൽ സുഡാനിൽ അധികാരത്തിലെത്തിയ ട്രാൻസിഷണൽ ഗവൺമെന്റ് 2020 ജൂലൈയിൽ , മതപരിവർത്തനം കുറ്റകരമല്ലാതാക്കിയിരുന്നു. ഇത് മുൻപ് വധശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു.മതപരമായ അവകാശങ്ങൾ ലംഘിക്കുന്ന നിയമങ്ങൾ പരിഷ്കരിക്കുന്നതിന് സുഡാൻ ചില നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും, നിലവിലുള്ള മിക്ക ചട്ടങ്ങളും ഇപ്പോഴും ഇസ്ലാമിക നിയമത്തെ അടിസ്ഥാനമാക്കിയുള്ളതാണ്‌. ക്രിമിനൽ കോഡിൽ റദ്ദാക്കിയ നിയമങ്ങൾ പ്രോസിക്യൂട്ടർമാർ ക്രിസ്തുമതം സ്വീകരിച്ചവർക്കെതിരെ തെറ്റായി ഉപയോഗിച്ചതായി മനുഷ്യാവകാശ പ്രവർത്തകർ പറഞ്ഞു.

ക്രിസ്ത്യാനികൾ ഈ ആഴ്ച കോടതിയിൽ ഹാജരാകേണ്ടതാണ്‌ . ഇവരുടെ ബൈബിളുകളും പള്ളിയുടെ ശബ്ദ സംവിധാനവും പോലീസ് പിടിച്ചെടുത്തതായും ക്രിസ്ത്യാനികളോട് പ്രദേശം വിട്ടുപോകാൻ ഉദ്യോഗസ്ഥർ ഉത്തരവിട്ടതായും റിപ്പോർട്ടുണ്ട്. അറസ്റ്റിലായവർ പിന്നീട് ഒളിവിൽ പോവുകയായിരുന്നു. പ്രദേശത്തെ മുസ്ലീം തീവ്രവാദികൾ ഇവരെ വധിക്കുവാൻ ആഹ്വാനം ചെയ്തതായി അറസ്റ്റിലായ ക്രിസ്ത്യാനികളിൽ ഒരാൾ പറഞ്ഞു.

കടപ്പാട് : നൈറാലാൻഡ് ഫോറം